2015 ജനുവരി 31, ശനിയാഴ്‌ച

കുട്ടികള്‍ വേണ്ടാത്തവര്‍ സെക്‌സിലേര്‍പ്പെടരുത്: ശങ്കരാചാര്യ


 kuttikal vendathavar seksilerppedaruth: shangkaracharya
ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) പെണ്‍ഭ്രൂണഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണം അബോര്‍ഷനുകള്‍ നിയമാനുസൃതമാക്കിയതിനാലാണെന്ന് ശങ്കരാചാര്യര്‍. കുട്ടികളെ ആവശ്യമില്ലാത്തവര്‍ സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് മാസത്തെ ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷനുകള്‍ അനുവദനീയമാക്കിയിരിക്കുന്ന ഇന്ത്യ സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ പോലും ഇത് അനുവദിച്ചിട്ടില്ലെന്നും അബോര്‍ഷനുകള്‍ ചെയ്യുന്നവര്‍ക്ക് വധശിക്ഷയായിരുന്നു നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍ ഭ്രൂണഹത്യ നടത്തുന്നവര്‍ അബോര്‍ഷന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. കുട്ടികള്‍ വേണ്ടാത്തവര്‍ ബ്രഹ്മചര്യം സ്വീകരിക്കട്ടെ ശങ്കരാചാര്യ പറഞ്ഞു. നേരത്തേ വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ കുറഞ്ഞത് പത്ത് കുട്ടികളെയെങ്കിലും പ്രസവിച്ച്‌ നരേന്ദ്ര മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന് ശങ്കരാചാര്യ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. SUMMARY: Legal sanction to abort is responsible for female foeticide in India, a top Hindu seer said on Saturday, calling for a ban on medicaltermination of pregnancies and suggesting that people abstain from having sex if they didn't want children.

അഭിപ്രായങ്ങളൊന്നുമില്ല: