2015 ജനുവരി 29, വ്യാഴാഴ്‌ച

ശുംഭന്‍ പ്രയോഗം: സിപിഎം നേതാവ് എം.വി. ജയരാജന് നാലാഴ്ച തടവ്


 

ന്യൂഡല്‍ഹി• ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എം.വി. ജയരാജന് നാലാഴ്ച തടവ്. സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. ജയരാജന്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി കണ്ടെത്തി. അതേസമയം, കോടതി വിധി അംഗീകരിക്കുന്നതായി എം.വി.ജയരാജന്‍ പ്രതികരിച്ചു. ശുംഭന്‍ പരാമര്‍ശത്തെ തുടര്‍ന്നെടുത്ത കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവും 2,000 രൂപ പിഴയുമാണ് ഹൈക്കോടതി ജയരാജന് ശിക്ഷ വിധിച്ചിരുന്നത്. ഇൗ വിധിക്കെതിരെ ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി എം.വി.ജയരാജനെ നിശിതമായി വിമര്‍ശിച്ചിരുന്നു. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ജയരാജന്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ജയരാജന്‍റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അപമാനിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. ഒരുഘട്ടത്തില്‍ പോലും പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ, ക്ഷമാപണം നടത്താനോ ജയരാജന്‍ തയാറായിലെ്ലന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്‌യുന്നതായിരുന്നു ജയരാജന്‍റെ പ്രവൃത്തിയെന്നും കോടതിവിമര്‍ശിച്ചിരുന്നു.ഇന്ധനവില വര്‍ധനവിനെതിരെ 2010 ജൂണ്‍ 26 നു നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചു കണ്ണൂരില്‍ നടന്ന പ്രതിഷേധ യോഗത്തിനിടയിലാണു കോടതിയലക്ഷ്യ കേസിനു വഴിയൊരുക്കിയ കടുത്ത പരാമര്‍ശങ്ങള്‍ ജയരാജന്‍ നടത്തിയത്. ജയരാജന്‍റെ വിവാദ പരാമര്‍ശങ്ങള്‍:്വന്ഥണ്മ;്വന്ഥണ്മ;പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കു ജനങ്ങള്‍ പുല്ലുവില കല്‍പിക്കുന്പോള്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് ഇനി എന്തുവിലയാണുള്ളത്? ജനാധിപത്യ കാലത്ത് നിയമത്തെ വ്യാഖ്യാനിക്കുകയാണ് ജഡ്ജിമാര്‍ ചെയേ്‌യണ്ടത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ പീഠത്തിലിരുന്ന് ഏതാനും ചില ശുംഭന്‍ന്മാര്‍ പറയുന്നത് മറ്റൊന്നുമല്ല.

അഭിപ്രായങ്ങളൊന്നുമില്ല: