2015 ജനുവരി 28, ബുധനാഴ്‌ച

ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡ്‌: ഏമേര്‍ജിങ്‌ കേരള പുരസ്‌കാരം കല്യാണ്‍ ജൂവലേഴ്‌സിന്‌


 

തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡിന്‌ ഡിസി മീഡിയ നല്‍കുന്ന എമേര്‍ജിങ്‌ കേരള അവാര്‍ഡ്‌ കല്യാണ്‍ ജുവലേഴ്‌സിന്‌. ബ്രാന്‍ഡ്‌ ഇമേജ്‌, സ്വീകാര്യത, പ്രശസ്‌തി എന്നിവ പരിഗണിച്ചാണ്‌ കല്യാണ്‍ ജുവലേഴ്‌സിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌. കല്യാണ്‍ ജുവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ടി.എസ്‌. കല്യാണരാമനുവേണ്ടി മാര്‍ക്കറ്റിങ്‌ ഹെഡ്‌ അനൂപ്‌ മുകുന്ദന്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവില്‍ നിന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഉപയോക്‌താക്കള്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ മറ്റൊരു തെളിവാണ്‌ ഈ അവാര്‍ഡെന്ന്‌ കല്യാണരാമന്‍ പറഞ്ഞു. ഉപയോക്‌താക്കള്‍ക്കിടയില്‍ സവിശേഷമായ സ്‌ഥാനം നേടാന്‍ കല്യാണ്‍ ജൂവലേഴ്‌സിനു കഴിഞ്ഞുവെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടി. സുതാര്യമായ വില, ഗുണമേന്മാ നിലവാരം, ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന സേവനം എന്നിവ മികച്ച മൂല്യം നല്‍കാന്‍ സഹായകമായി. ഈ അവാര്‍ഡ്‌ കൂടുതല്‍ പ്രയത്‌നിക്കാനുള്ള പ്രേരണയാകും. ഡിസി മീഡിയയ്‌ക്ക്‌ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസിഎസ്‌ മാറ്റിലെ അക്കാദമി വിദഗ്‌ദ്ധരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ നിശ്‌ചയിച്ചത്‌. ഡിസി സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്‍റ്‌കേരളത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്‌ഥാനത്തിലായിരുന്നു അവാര്‍ഡ്‌ ജേതാക്കളുടെ പട്ടിക തയാറാക്കിയത്‌. തൃശൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജുവലേഴ്‌സ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ജ്വല്ലറി നിര്‍മാതാക്കളും വില്‍പനക്കാരുമാണ്‌. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ ഒരുനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനഫലമായി രാജ്യത്തെങ്ങും വേരുകളുണ്ടാക്കിയ കല്യാണ്‍ 1953 ലാണ്‌ സ്വര്‍ണവ്യാപാര മേഖലയിലേക്ക്‌ പ്രവേശിക്കുന്നത്‌. രണ്ടുപതിറ്റാണ്ടു കഴിയുന്പോഴേക്കും സമാനതകളില്ലാത്ത വളര്‍ച്ചയാണ്‌ കന്പനി നേടിയത്‌. ഗുണത്തില്‍ വിട്ടുവീഴ്‌ചയില്ലാതെ, വിലയില്‍ സുതാര്യത നിലനിര്‍ത്തുകയും പാരന്പര്യവും ആധുനികവുമായ ഡിസൈനുകള്‍ രംഗത്തിറക്കിയതുമാണ്‌ കല്യാണിന്‍റെ വിജയത്തിന്‍റെ അടിത്തറ. 2014 നവംബറാകുന്പോഴേക്കും രാജ്യത്തും പശ്‌ചിമേഷ്യയിലുമായി 72 ഷോറൂമുകളിലേക്ക്‌ കല്യാണ്‍ വളര്‍ന്നു. ഗുണനിലവാരവും സുതാര്യതയും വൈവിധ്യവും മുറുക്കിപിടിച്ചുകൊണ്ടായിരിക്കും കല്യാണിന്‍റെ മുന്നോട്ടുള്ള പ്രയാണമെന്ന്‌ ചെയര്‍മാനും എം.ഡി യുമായ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: