2015 ജനുവരി 30, വെള്ളിയാഴ്‌ച

പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കി തലക്കടിച്ച്‌ വീഴ്ത്തി അഞ്ച് പവന്റെ മാല കവര്‍ന്നു


 polees udhyogasthan madhyam nalki thalakkadich

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കി തലക്കടിച്ച്‌ വീഴ്ത്തി അഞ്ച് പവന്റെ മാല കവര്‍ന്നു. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ഈ സംഭവം പുറത്തറിയുന്നത് പ്രതിയെ മലപ്പുറം വളാഞ്ചേരി പൊലീസ് മറ്റൊരു മോഷണക്കേസില്‍ പിടികൂടിയപ്പോഴാണ്. വളാഞ്ചേരി തിണ്ടലം സ്വദേശി കൊടശേãരി അബ്ദുല്‍ അമീറാണ് ശ്രീകൃഷ്ണപുരം ഗ്രേഡ് എസ് ഐ വിജയനെ മദ്യം നല്‍കി തലക്കടിച്ച്‌ വീഴ്ത്തി സ്വര്‍ണവുമായി മുങ്ങിയത്. സംഭവം നടന്നത് 2014 ജൂണ്‍ 14 നാണ്. ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശനചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഗ്രേഡ് എസ് ഐ വിജയന്‍. മദ്യലഹരിലായിരുന്ന എസ് ഐ ബസില്‍വച്ചാണ് അമീറിനെയും കൂട്ടുപ്രതിയായ തൃശൂര്‍ സ്വദേശി അനീഷിനേയും പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായ ഇവര്‍ അടുത്ത സ്റ്റോപ്പിലിറങ്ങി ബീവറേജ് കോര്‍പറേഷന്‍ ഷോപില്‍ നിന്നും മദ്യം വാങ്ങിച്ച്‌ കഴിച്ചു. ലഹരിലായ എസ് ഐയുടെ തലക്ക് കല്ലുകൊണ്ടടിച്ച്‌ ഇവര്‍അഞ്ച് പവന്‍ മാലയും പണവും മൊബൈലും കവര്‍ന്ന് രക്ഷപ്പെട്ടു. നാണക്കേട് ഭയന്ന് എസ് ഐയാകട്ടെ നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞതുമില്ല. കഴിഞ്ഞ ദിവസം കാടാമ്ബുഴയില്‍ നിന്നും അത്യാധുനിക ടെലസ്കോപ്പുമായാണ് അമീറിനെ പിടികൂടിയത്. ഇയാളെ വിശദമായിചോദ്യം ചെയ്തപ്പോഴാണ് പഴയകാര്യങ്ങള്‍ വെളിപ്പെടുത്തിയത് 2009 ല്‍ 60 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് അമീര്‍. ഇയാള്‍ മുമ്ബ് പലതവണ ഭവനഭേദനത്തിനും മോഷണത്തിനും ശിക്ഷ അനുഭവിച്ചയാളാണ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച റിമാന്റ് ചെയ്തു. thief ജില്ലയിലെ പലഭാഗങ്ങളിലും പ്രചരിക്കുന്ന ബ്ളാക്ക്മാന്‍ കഥകള്‍ കുട്ടികള്‍ക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി മനശാസ്ത്രവിദഗ്ദര്‍.അടുത്തകാലത്തായി ഭയവുമായി ബന്ധപ്പെട്ട് മനശാസ്ത്രഞ്ജരെ വിക്രം നായകനായ സിനിമ ഐയുടെ റിലീസിംഗ് ദിവസം സിനിമാ പ്രേമികളുടെ ആവേശം തിയേറ്റര്‍ ജീവനക്കാരന് ദുരന്തമായി. കൊല്ലം ധന്യ തിയേറ്ററിലെ ജീവനക്കാരന്‍ ശ്രീകുമാറാണ് ഐ കാണാനെത്തിയ ആരാധകന്റെ അശ്രദ്ധ കാരണം ശരീരം തളര്‍ന്ന് ആശുപത്രിക്കിടക്കയിലായത്. തൃശൂര്‍ അരിമ്ബൂരില്‍ ഒന്നാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളായ വിഷ്ണു, പ്രസാദ്, ജോസ്, അജിത്, അനീഷ് എന്നിവരെ തെളിവെടുപ്പിനായി മനക്കൊടിയിലെത്തിച്ചത്. കണ്ണൂര്‍ തളിപ്പറമ്ബില്‍ വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ് ഐയ്ക്കും സംഘത്തിനും നേരെ ആക്രമണം. അരിയിലിലെ ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖിനെ അറ്സ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് പതിനഞ്ചോളം ആളുകള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. പരുക്കേറ്റ എസ് ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ഭണ്ഡാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് ചോദ്യംചെയ്യതു. സംശയമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല: