2015 ജനുവരി 29, വ്യാഴാഴ്‌ച

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം


 

കോട്ടയം • ഭാര്യാപിതാവിനെ കൊലപ്പെടുത്തുകയും ഭാര്യാമാതാവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ആനിക്കാട് ഇളംപള്ളി മോഹനവിലാസം ഗോപീമോഹനനെ(55) കൊല്ലപ്പെടുത്തുകയും ഗോപീമോഹനന്‍റെ ഭാര്യ പൊന്നമ്മയെ കുത്തി കൊലപ്പെടുത്താനും ശ്രമിച്ച കേസില്‍ പ്രതി തിടനാട് കളത്തിപ്പടിക്കല്‍ രാജേഷിനെ (32)യാണ് രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.ഷാജഹാന്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രായം പരിഗണിച്ചാണ് വധശിക്ഷ നല്‍കാതെ ഇരട്ട ജീവപര്യന്തം ശിക്ഷിക്കുന്നതെന്നും കോടതിവ്യക്തമാക്കി. ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവ് നല്‍കില്ല. പ്രതി പിഴ തുക കെട്ടിവച്ചാല്‍ ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ രണ്ടാസാക്ഷിയായ പൊന്നമ്മയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ജോര്‍ജുകുട്ടി ചിറയില്‍ ഹാജരായി. ഗോപീമോഹന്‍റെ മകള്‍ നിഷയുടെ ഭര്‍ത്താവാണ് രാജേഷ്. നിഷയും ഭര്‍ത്താവ് രാജേഷും തമ്മില്‍ കുടുംബകലഹത്തെ തുടര്‍ന്ന് കുടുംബക്കോടതിയിലും പള്ളിക്കത്തോട് പൊലീസിലും കേസുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: