2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രിയം യുഎഇയുടെ വിമാനങ്ങളോട്


 

ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രികര്‍ ക‍ഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രചെയ്തത്യുഎഇയുടെ വിമാനങ്ങളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനങ്ങളെ പിന്നിലാക്കിയാണ്യാത്രക്കാര്‍ യുഎഇയുടെ വിമാനങ്ങളെ തെരഞ്ഞെടുത്തത്. യുഎഇ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നീ വിമാനങ്ങളിലാണ്ഇന്ത്യയില്‍ നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്ക്‌ ഇന്ത്യന്‍ യാത്രികര്‍ ഏറെ ഉപയോഗിച്ചത്. ഇന്ത്യയുടെ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 2014ല്‍ അബുദാബിയിലെ ഇത്തിഹാദുമായി സഹകരണമുള്ള ജെറ്റ്എയര്‍വേസിലാണ്ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ യാത്രികര്‍ സഞ്ചരിച്ചത്. 55,59,438 യാത്രക്കാര്‍ ജെറ്റ്എയര്‍വേസില്‍ സഞ്ചരിച്ചു. 49,84,660 യാത്രക്കാരുമായി രണ്ടാം സ്ഥാനത്താണ്ദേശീയ വിമാനകമ്ബനിയായ എയര്‍ ഇന്ത്യയുള്ളത്. തൊട്ടുപിറകെ എമിറേറ്റ്സില്‍ 48,34,229 പേര്‍ യാത്ര ചെയ്തു. എമിറേറ്റ്സിലും ഫ്ലൈദുബൈയിലും യാത്രചെയ്തവരുടെ എണ്ണമെടുക്കുമ്ബോള്‍ എയര്‍ ഇന്ത്യയുമായി നേരിയവ്യത്യാസമാണുള്ളത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിരുന്നു. ഇതിനോടനുബന്ധിച്ച്‌ തന്നെയാണ്ഇന്ത്യന്‍ യാത്രികരുടെ ഇഷ്ടം യുഎഇയുടെ വിമാനങ്ങളാണെന്ന കണക്കും പുറത്തുവന്നത്. 2014ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യാത്ര ചെയ്ത വിമാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ അഞ്ചെണ്ണവും ഗള്‍ഫ്വിമാനങ്ങളാണ്. വിദേശ വിമാനകമ്ബനികള്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നത്കൊണ്ടാണ്ദേശീയ വിമാനത്തെക്കാളും വിദേശ വിമാനങ്ങളെ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നതെന്ന നിരീക്ഷണവും ശക്തമാണ്.

അഭിപ്രായങ്ങളൊന്നുമില്ല: