2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ തീകൊളുത്തി കൊന്നെന്ന് ഐഎസ്


 

ഐഎസ്ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ തീകൊളുത്തി കൊന്നതായി റിപ്പോര്‍ട്ട്. പൈലറ്റ്മുആസ്അല്‍ കസാസ്ബെയെയാണ്ഐഎസ്കൊലപ്പെടുത്തിയത്. പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന ദെശ്യങ്ങള്‍ ഇസ്ലാമിക്സ്റ്റേറ്റ്സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ഇരുമ്ബ് കൂട്ടിനുളളില്‍ ബന്ധിച്ച്‌, പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന 22 മിനുട്ട് 34 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ്ഐഎസ്സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസം മുമ്ബ് ജനുവരി മൂന്നിനാണ്ഐഎസ്ഇദ്ദേഹത്തെ വധിച്ചതെന്ന് ജോര്‍ദാനിലെ സ്റ്റേറ്റ്ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ്ഔദ്യോഗിക വിശദീകരണങ്ങളൊന്നും ജോര്‍ദാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 2014 ഡിസംബറില്‍ ഐഎസ്ശക്തികേന്ദ്രമായ സിറിയയിലെ റഖായിലൂടെ പറക്കവേയാണ്ജോര്‍ദാന്‍ വിമാനത്തെ ഐഎസ്വെടിവെച്ചിട്ടത്. വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്നാണ്കസബെ ഐഎസ്പിടിയിലായത്. അന്ന് മുതല്‍ ഐഎസിന്റെ തടവിലാണ്ഇദ്ദേഹം. ജോര്‍ദാന്‍ ജയിലില്‍ ക‍ഴിയുന്ന സാജിദ അല്‍ റിശാവിയെ കൈമാറിയില്ലെങ്കില്‍കസബെയെ വധിക്കുമെന്ന് ഐഎസ്മുന്നറിയിപ്പ് നല്‍കിയിരുന്നു. 2005 മുതല്‍ മുതല്‍ ഇവര്‍ ജോര്‍ദാന്‍ ജയിലില്‍ ക‍ഴിയുകയാണ്. അമ്മാനിലെ ഹോട്ടലില്‍ ബോംബ്സ്ഫോടനം നടത്തിയതിനാണ്സാജിദയ്ക്ക്‌ വധശിക്ഷ വിധിച്ചത്. എന്നാല്‍ പൈലറ്റിനെ വധിച്ചാല്‍ ജോര്‍ദാന്റെ പിടിയിലുള്ള മു‍ഴുവന്‍ തടവുകാരെയും വധിക്കുമെന്ന് ക‍ഴിഞ്ഞ ദിവസം ജോര്‍ദാന്‍ ഭീഷണി മു‍ഴക്കിയിരുന്നു. അതേസമയം ഐഎസ്മൃഗീയതയും അധാര്‍മ്മികതയും തുടരുകയാണെന്നും ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്ന സംഭവങ്ങള്‍ തികഞ്ഞ പാപ്പരത്വത്തിന്തെളിവാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ഒബാമ കുറ്റപ്പെടുത്തി. നേരത്തെ തടവിലായിരുന്ന രണ്ട് ജാപ്പനീസ്ബന്ദികളെ വധിക്കുന്ന ദെശ്യങ്ങളും ഐഎസ്പുറത്ത് വിട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: