2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ഈ വര്‍ഷത്തെ ഹജ്ജ് കാരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു


 ee varshathe haj kararil inthyayum saudhi

ഈ വര്‍ഷത്തെ ഹജ്ജ് കാരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ്ങും സൗദി ഹജ്ജ് ഹജജ്മന്ത്രി ബന്ദര്‍ അല്‍ ഹജ്ജാറുമാണ്ഹജ്ജ് മന്ത്രാലയത്തിന്റെ ജിദ്ദ ഓഫീസില്‍ വെച്ച്‌ കരാര്‍ ഒപ്പുവെച്ചത്. ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും വര്‍ദ്ധനവ്ഇല്ല. മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്കാരണം ക‍ഴിഞ്ഞ രണ്ട് വര്‍ഷത്തെ പോലെ ഇത്തവണയും ക്വാട്ടയില്‍ നിന്ന് 20ശതമാനം കുറവ്വരുത്തിയിട്ടുണ്ട്. 1,36,020 പേര്‍ക്കാണ്ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഇതില്‍ 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക്‌ കീ‍ഴിലും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക്‌ കീ‍ഴിലുമാണ്ഹജ്ജ് നിര്‍വഹിക്കുക. ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കണെന്ന് വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടെങ്കിലും അസൗകര്യം കാരണം ക‍ഴിയില്ലെന്ന് സൗദി ഹജ്ജ് മന്ത്രി വ്യക്തമാക്കി. മിനായിലെ തമ്ബുകളില്‍ ഹാജിമാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ ശീതീകരണ സംവിധാനം കാര്യക്ഷമമാക്കുക, ജിദ്ദ, മക്ക, മദീന യാത്രക്കുള്ള ബസ്സുകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക, ഭക്ഷണ വിതരണംകാര്യക്ഷമാക്കുക, ബാഗേജ്നീക്കത്തിന്റെ നിലവാരം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യന്‍ സംഘം സൗദി മന്ത്രിയോട്ആവശ്യപ്പെട്ടു. അസീസിയ , ഗ്രീന്‍ കാറ്റഗറികളില്‍ തന്നെയാണ്ഇത്തവണയും ഹാജിമാര്‍ക്ക്‌ മക്കയില്‍ താമസ സൗകര്യം ഒരുക്കുക. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ അസീസിയിലായിരക്കും കൂടുതല്‍ പേര്‍ക്കും താമസം ലഭിക്കുക. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സുമായിരിക്കും ഹാജിമാരുടെ യാത്രാ സൗകര്യമൊരുക്കുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൈസര്‍ ശമീം, ഹജ്ജ് ജോയിന്റ് സെക്രട്ടറി അജിത്ത് ഗുപ്ത, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ജിദ്ദ കോണ്‍സുല്‍ ജനറല്‍ ബി.എസ്മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്‍മുഹമ്മദ്ശൈഖ്തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല: