2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളെ ചൂടോടെ സിനിമ കാണിക്കാന്‍ റീല്‍മോങ്ക്.കോം...







Image result for reelmonk
ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളെ ചൂടോടെ സിനിമ കാണിക്കാന്‍ റീല്‍മോങ്ക്.കോം ലാല്‍ ജോസിന്റെ നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, സലിംകുമാറിന്റെ കംപാര്‍ട്ട്‌മെന്റ് തുടങ്ങി 15 സിനിമകളുമായി നിയമാനൃസൃത ഓണ്‍ലൈന്‍ സിനിമാ റിലീസ് പ്ലാറ്റ്‌ഫോമായ റീല്‍മോങ്ക്.കോം പ്രവര്‍ത്തനം തുടങ്ങി പ്രൊഡ്യൂസര്‍മാര്‍ക്ക് ഇനി മുതല്‍ തങ്ങളുടെ സിനിമ ലോകമെമ്ബാടുമുള്ള 25ലക്ഷം ഇന്ത്യക്കാരുടെ മോണിറ്ററുകളിലൂടെ റിലീസ് ചെയ്യാനും പ്രൊമോട്ട് ചെയ്യാനുമാകും കൊച്ചി: ഈയടുത്തിറങ്ങിയ സിനിമകള്‍ നിയമ വിധേയമായി ഓണ്‍ലൈനില്‍ കാണാന്‍ അവസരമൊരുക്കുന്ന സംവിധാനവുമായി ഒരു സംഘം സിനിമാഭ്രാന്തന്മാരായ യുവാക്കള്‍ രംഗത്തു വന്നു. നിര്‍മാതാക്കള്‍ക്ക് സാമ്ബത്തികനേട്ടം ഉറപ്പുവരുത്തിക്കൊണ്ട് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മലയാള സിനിമകള്‍ ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ക്ക് എത്തിക്കുന്ന www.reelmonk.com എന്ന പ്ലാറ്റ്‌ഫോം ഇന്നു (ജൂലൈ 20) മുതല്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന്‌ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീല്‍മോങ്ക് പ്രൊമോട്ടര്‍മാര്‍ അറിയിച്ചു. പ്രൊഡ്യൂസര്‍മാര്‍ക്ക് ഇനി മുതല്‍ ലോകമെമ്ബാടുമുള്ള 25 ലക്ഷം ഇന്ത്യക്കാരുടെ മോണിറ്ററുകളിലൂടെ തങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാനുള്ള അവസരമാണ് റീല്‍മോങ്ക് ഒരുക്കുന്നത്. തങ്ങളുടെ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്ന് സൈറ്റില്‍ തന്നെ നല്‍കിയിട്ടുള്ള സുതാര്യമായ ഡാഷ്‌ബോര്‍ഡിലൂടെ മനസ്സിലാക്കാനും അവര്‍ക്ക് കഴിയും. കൊച്ചിയില്‍ നിന്നുള്ള 22-കാരായ മൂന്ന് യുവാക്കളുടെ തലയിലുദിച്ച ആശയമാണ് സിന്‍കോസ് ലാബ്‌സിന്റെ സൃഷ്ടിയായ റീല്‍മോങ്ക്.കോം.
 lokamembadumulla sinimapremikale chudode sinima kanikkan reelmongk.kom
ബ്ലെയ്‌സ് ക്രൗളി, വിവേക് പോള്‍, ഗൗതം വ്യാസ് എന്നിവരാണ് കോംഗ്ലോ വെഞ്ചേഴ്‌സ് പ്രൊമോട്ട് ചെയ്യുന്ന റീല്‍മോങ്കിന്റെ അണിയറശില്‍പികള്‍. 'ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്. സലിംകുമാറിന്റെ കമ്ബാര്‍ട്ട്‌മെന്റ് തുടങ്ങി 15 സിനിമകളുമായി ഞങ്ങള്‍ ഇന്ന് (20/07/15) പ്രദര്‍ശനമാരംഭിക്കുകയാണ്. ഒരു അര്‍ദ്ധരാത്രി ഒരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ ക്ലാപ്പടിച്ച ആശയം നിരവധി കട്ടുകള്‍ക്കും ടേക്കുകള്‍ക്കും ശേഷം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്,' റീല്‍മോങ്ക്.കോം സിഇഒ ബ്ലെയ്‌സ് ക്രൗളി പറഞ്ഞു. 'നിയമപ്രകാരമുള്ള ലഭ്യത ഇല്ലാതെ വരുമ്ബോഴാണ് പൈറസിയുണ്ടാകുന്നത്. വളരെ ന്യായമായ നിരക്കില്‍ സിനിമകള്‍ ലഭ്യമാകുമ്ബോള്‍ പൈറസി ഒരു പരിധി വരെ നിയന്ത്രിക്കാനാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിരവധി പേരുടെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ഒരു സിനിമ പിറവിയെടുക്കുന്നത്. പൈറസി, തിയേറ്ററുകളുടെ ദൗര്‍ലഭ്യം തുടങ്ങിയ കാരണങ്ങള്‍ മൂലം അത്തരമൊരു ഉല്‍പ്പന്നം നശിക്കുന്നത് വേദനാജനകമാണ്. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു വേദിയാകാനാണ് റീല്‍മോങ്ക് ആഗ്രഹിക്കുന്നത്,' റീല്‍മോങ്ക്.കോം സിഒഒ വിവേക് പോള്‍ പറഞ്ഞു. റീല്‍മോങ്കില്‍ സിനിമാ പ്രൊഡ്യൂസര്‍മാര്‍ക്ക് തങ്ങളുടെ സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കളിലൂടെ അവര്‍ക്കിഷ്ടമുള്ള രാജ്യത്തെത്തിക്കാന്‍ റീല്‍മോങ്ക് അവസരമൊരുക്കുന്നു,' വിവേക് പറഞ്ഞു. റീല്‍മോങ്കിന്റെ ഉദ്യമത്തെ സംവിധായകന്‍ ലാല്‍ ജോസ് സ്വാഗതം ചെയ്തു. 'യൂറോപ്യന്‍ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ പല മലയാളികളും പറഞ്ഞത് കേരളത്തില്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്തു തന്നെ അവിടെ റിലീസില്ലാത്തതും ഇന്റര്‍നെറ്റില്‍ നിയമാനുസൃതമായി സിനിമ കാ അവസരമില്ലാത്തതുംകൊണ്ടാണ് പൈറസിക്ക് പിന്നാലെ പോകുന്നതെന്നാണ്,' ലാല്‍ ജോസ് ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ലാല്‍ ജോസിന്റെ നീന എന്ന സിനിമ അമേരിക്ക, സൗദി അറേബ്യ തുടങ്ങി തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ റീല്‍മോങ്ക്.കോമിലൂടെ റിലീസ് ചെയ്യപ്പെടുന്നത്. 'നമ്മുടെ സിനിമാ വിതരണ സമ്ബ്രദായത്തിന്റെ പ്രത്യേകതകള്‍ കാരണം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം അത് കാണാനാഗ്രഹിച്ച മുഴുവനാളുകളിലും എത്തിക്കാനായില്ല. ടെലിവിഷന്‍ ചാനലുകളോ ഡിവിഡി വിതരണക്കാരോ അതില്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും ഈ സിനിമയെപ്പറ്റി കേട്ടറിഞ്ഞ് ഒരുപാട് പേര്‍ സ്റ്റീവ് ലോപ്പസ് കാണാനാഗ്രഹിക്കുന്നുവെന്ന് ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒരു ഡിജിറ്റല്‍ റിലീസിലൂടെ ഈ ചിത്രം ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ്. ഡിജിറ്റല്‍ റിലീസ് കാണാന്‍ കഴിയുന്ന എല്ലാവരും ഞാന്‍ സ്റ്റീവ് ലോപ്പസ് കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,' ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ സംവിധായകന്‍ രാജീവ് രവി പറഞ്ഞു. ഈ സംരംഭത്തിന്റെ മറ്റൊരു സാധ്യതയാണ് സംവിധായകന്‍ ജയരാജ് ചൂണ്ടിക്കാട്ടുന്നത്. 'മികച്ച ഇതിവൃത്തങ്ങളുടെ വൈവിധ്യം കൊണ്ട് സമ്ബന്നമാണ് മലയാള സിനിമ. ആഗോളതലത്തില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ മലയാള സിനിമയോടുള്ള താല്‍പര്യം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടസിനിമ കാണാനുള്ള അവസരമാണ് റീല്‍മോങ്ക്.കോം നല്‍കുന്നത്. അതും സബ്‌ടൈറ്റിലോടു കൂടി,' അദ്ദേഹം പറഞ്ഞു. ഒരു സിനിമയുടെ തുടക്കം ഇനി മിസ് ചെയ്യേണ്ടതില്ല. റീല്‍മോങ്ക് സിനിമാ പ്രദര്‍ശനം നിങ്ങളുടെ നിയന്ത്രണത്തിലാക്കുന്നു. ഒരു സിനിമയ്ക്ക് വെറും 180 രൂപ എന്ന നിലയ്ക്ക് തുടങ്ങുന്ന നിരക്കില്‍ മലയാളികള്‍ക്ക് ഏറ്റവും പുതിയ സിനിമ റീല്‍മോങ്കിലൂടെ വീട്ടിലിരുന്ന് തങ്ങളുടെ സൗകര്യത്തിനൊത്ത് കാണാനാകും.

അഭിപ്രായങ്ങളൊന്നുമില്ല: