2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

മുംബയില്‍ ഓടുന്ന ട്രെയിനില്‍ പീഡനശ്രമം: അക്രമിക്കായി തെരച്ചില്‍...


 mumbayil odunna dreyinil peedanashramam: akramikkayi therachil

9 Aug) മുംബയ് : തെക്കന്‍ മുംബയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അക്രമിക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ തുടങ്ങി.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഗ്രാന്റ് റോഡ് സ്‌റ്റേഷനും ചര്‍നി റോഡ് സ്‌റ്റേഷനും ഇടയില്‍ വച്ചാണ് പൂനെ സ്വദേശിയും എം.ബി.എ ബിരുദധാരിയുമായ ഇരുപത്തിരണ്ടുകാരി അക്രമത്തിനിരയായത്. മലാഡ് സ്റ്റേഷനില്‍ നിന്ന് കയറിയ ഇവര്‍ ലേ‌ഡീസ് കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു. സുരക്ഷാ ഡ്യൂട്ടിക്ക് ആരുമില്ലാതിരുന്ന ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്ത് നിന്ന യുവതി സഹായത്തിനായി നിലവിളിച്ചപ്പോള്‍ അക്രമി ശ്വാസം മുട്ടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്‌തു. അതിനിടെ ട്രെയിന്‍ അടുത്ത സ്റ്റേഷന് സമീപം എത്തിയിരുന്നു. അവിടെ നിറുത്താനായി വേഗത കുറച്ചപ്പോള്‍ അക്രമി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അതിനിടെ, മറ്റ് കമ്ബാര്‍ട്ട്മെന്റുകളില്‍ നിന്ന് ഓടിയെത്തിയ യാത്രക്കാര്‍ യുവതിക്ക് പുതപ്പ് നല്‍കിയ ശേഷം സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സി.സി ടിവിയില്‍അക്രമിയുടെ ദൃശ്യം സ്റ്റേഷനിലെ കാമറകളില്‍ നിന്ന് അക്രമിയുടെ ചിത്രം പൊലീസിന് കിട്ടി. നീല ടി ഷര്‍ട്ടും ചുവന്ന പാന്റ്സുമിട്ട ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്ന് വന്ന് ഒരു ബെഞ്ചില്‍ ഇരിക്കുന്നതാണ് ദൃശ്യം.

അഭിപ്രായങ്ങളൊന്നുമില്ല: