2015 മാർച്ച് 2, തിങ്കളാഴ്‌ച

കഞ്ചാവ് കേസില്‍ പൊലീസ് കൈക്കൂലി വാങ്ങിയതിനു കൂടുതല്‍ തെളിവ്

Image result for anti corruption bureau
കൊച്ചി• കേസൊതുക്കാന്‍ കവിതാപിള്ള ഇടനിലക്കാരിയായ കഞ്ചാവ് കേസില്‍ പൊലീസ് കൈക്കൂലി വാങ്ങിയതിനു കൂടുതല്‍ തെളിവ്. കസ്റ്റഡിയിലിരിക്കെ എടിഎം കാര്‍ഡില്‍ നിന്ന് 12,000 രൂപ പിന്‍വലിച്ച്‌, പ്രതിചേര്‍ക്കപ്പെട്ട അന്‍സല്‍ പൊലീസിനു നല്‍കി. ഇതിന്‍റെ തെളിവ് കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സംഘത്തിന് അന്‍സാര്‍ കൈമാറി. ജാമ്യമെടുക്കാന്‍ വന്നയാളിന്‍റെ കൈവശം അന്‍സലിന്‍റെ എടിഎം കാര്‍ഡ് കൊടുത്തുവിട്ടാണ് പൊലീസ് പണം പിന്‍വലിപ്പിച്ചത്.ഫെബ്രുവരി മൂന്നാം തീയതി വൈകിട്ട് 6 മണിക്കാണ് അന്‍സലിന്‍റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത്. ഈ സമയം ചളിക്കവട്ടം സ്വദേശി അന്‍സല്‍ കഞ്ചാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കളമശേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലിരിക്കെ അന്‍സലിന്‍റെ അക്കൗണ്ടില്‍ നിന്ന് 12,000 രൂപ പിന്‍വലിച്ചതിന്‍റെ ഫോണ്‍സന്ദേശ രേഖയുണ്ട്. ഈ പണം പൊലീസിന് കൈക്കൂലി നല്‍കാനായി പിന്‍വലിച്ചതാണെന്ന് അന്‍സല്‍ പറയുന്നു. ജാമ്യമെടുക്കാന്‍ വന്നയാളുടെ പക്കല്‍ പൊലീസ് തന്നെയാണ് തന്‍റെ എടിഎം കാര്‍ഡ് നല്‍കിയത്. പണം നല്‍കിയിലെ്ലങ്കില്‍ കേസില്‍ പ്രതിചേര്‍ക്കുമെന്നും വാര്‍ത്ത നല്‍കുമെന്നും ഭീഷണിപ്പെടുത്തി.കടംകൊടുത്ത 3000 രൂപ തിരികെ ചോദിച്ച്‌ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന സുഹൃത്തിനെ ഫോണ്‍ ചെയ്തപ്പോളാണ് കൊച്ചി ചളിക്കവട്ടം സ്വദേശി അന്‍സലിനെയും മലപ്പുറം സ്വദേശി ആദിത്യനെയും പൊലീസ് കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തിയത്. പിന്നെ മര്‍ദനത്തിനൊടുവില്‍ പൊലീസ് പഴ്സ് പിടിച്ചുപറിച്ചു.ഇതിനു ശേഷം സുഹൃത്തായ ലൂയിയെ കണ്ടെത്താന്‍ സഹായിച്ചാല്‍ വെറുതെ വിടാമെന്നായി. ലൂയിയെ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ പുറത്തു വിടണമെങ്കില്‍ പണം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അപ്പോള്‍ എടിഎം കാര്‍ഡ് നല്‍കി. ഇതിന് ശേഷമാണ് അ?ഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് കവിതാ പിള്ള വിളിക്കുന്നത്. തന്‍റെ കൈയ്‌യില്‍ നിന്ന് പണം ലഭിക്കിലെ്ലന്നത് വന്നതോടെയാണ് മലപ്പുറം സ്വദേശിയായ യുവാവിന്‍റെ അമ്മയെ ഫോണില്‍ വിളിച്ച്‌ വിരട്ടി പണം വാങ്ങാന്‍ ശ്രമിച്ചത്. തെളിവുമായി വിജിലന്‍സിനും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് അന്‍സല്‍.

അഭിപ്രായങ്ങളൊന്നുമില്ല: