2015 മാർച്ച് 3, ചൊവ്വാഴ്ച

'ഇന്ത്യയുടെ മകള്‍'ക്ക് വിലക്ക്


 'inthyayude makal'kk vilakk

നിര്‍ഭയയെക്കുറിച്ച്‌ ചെയ്ത ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്യുന്നതിന്വിലക്ക്‌. വാര്‍ത്ത വിതരണ വകുപ്പ് മന്ത്രാലയമാണ്വിലക്ക്‌ ഏര്‍പ്പെടുത്തിയത്. പ്രതിയുമൊത്തുള്ള ഇന്‍റര്‍വൂ സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു. ഇന്ത്യയുടെ മകള്‍ എന്ന് പേരിട്ട ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് ഇന്നലെയാണ്ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക്‌ വര്‍ത്ത വിതരണ വകുപ്പ് മന്ത്രാലയം കത്ത് അയച്ചത്. ബലാ‍ത്സംഗത്തിന്ഉത്തരവാദി സ്ത്രീകളാണെന്ന പ്രതിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ്നടപടി. ലോക വനിതാ ദിനമായ മാര്‍ച്ച്‌ 8ന്ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് പ്രമുഖ ദോശീയ ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിവാദ ഇന്റര്‍വ്യൂവിന്റെ സംപ്രേഷണം തടയാനുള്ള ഉത്തരവ്ഡല്‍ഹി പൊലീസ്കോടതിയില്‍ നിന്ന് സ്വന്തമാക്കിയതിന്പിന്നാലെയാണ്വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ വിലക്ക്‌. സ്ത്രീകളെ അധിക്ഷേപിക്കുകയും സ്ത്രീകളില്‍ ഭയമുളവാക്കുകയും ചെയ്യുന്ന ഇന്‍റര്‍വ്യൂ സംപ്രേഷണം ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇന്റര്‍വ്യൂവിന്റെ സംപ്രേഷണം ചെയ്ത പ്രസക്തഭാഗങ്ങളെ അടിസ്ഥാനമാക്കി ഡല്‍ഹി പൊലീസ്എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറില്‍ ആരുടെയും പേര്പരാമര്‍ശിച്ചിട്ടില്ല. അതേസമയം ലിംഗ സമത്വം ലക്ഷ്യമിട്ടാണ്താന്‍ ഡോക്യുമെന്‍ററി തയ്യാറാക്കുന്നതെന്നും ഇത്ര ക്രൂരമായ ബലാ‍ത്സംഗം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചത്എന്താണെന്ന് അവരില്‍ നിന്ന് തന്നെ അറിയാനാണ്താന്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചതെന്നും ഡോക്യുമെന്ററിയുടെ സംവിധായക ലെസ്ലീ അഡ്വിന്‍ പറഞ്ഞു. പ്രതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ്ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതികരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: