2015 മാർച്ച് 6, വെള്ളിയാഴ്‌ച

ഇസ്രായേല്‍ നികുതിപ്പണം തടഞ്ഞു; സുരക്ഷാ സഹകരണത്തില്‍നിന്ന് പിന്മാറുമെന്ന് ഫലസ്തീന്‍


 israyel nikuthippanam thadanyu; suraksha sahakaranathilninn pinmarumenn

ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണത്തില്‍ നിന്ന് പിന്മാറുമെന്ന് ഫലസ്തീന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ ഫലസ്തീന്നല്‍കാനുള്ള നികുതിപ്പണംതടഞ്ഞുവെച്ചതിനെത്തുടര്‍ന്നാണ്നടപടി. വെസ്റ്റ്ബാങ്കിലെ സുരക്ഷാ ചുമതല ഇസ്രയേല്‍ സൈന്യവും ഫലസ്തീന്‍ അതോറിറ്റി പൊലീസും സംയുക്തമായാണ്നിര്‍വഹിക്കുന്നത്. ഗസ്സയില്‍ ഫലസ്തീനികളും ഇസ്രയേല്‍ സേനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും വെസ്റ്റ്ബാങ്ക് ഏറെക്കുറെ സമാധാനപരമായി നിലനില്‍ക്കുന്നത്ഫലസ്തീന്‍ പൊലീസിന്റെ സഹകരണം കൊണ്ടാണ്. എന്നാല്‍ ഈ സഹകരണം ഇനി തുടരാനാവില്ലെന്ന് വെസ്റ്റ്ബാങ്കിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ഫലസ്തീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറിയിച്ചു. ഫലസ്തീന്അവകാശപ്പെട്ട നികുതി പങ്കില്‍ കുടിശ്ശിക വരുത്തിയതിന്പ്രതികാരമായാണ്ഈ നടപടി. 127 മില്യണ്‍ ഡോളറാണ്നികുതിയിനത്തില്‍ ഇസ്രയേല്‍ ഫലസ്തീന്കൊടുത്തുതീര്‍ക്കാനുള്ളത്. ഫലസ്തീന്സ്വതന്ത്രരാഷ്ട്ര പദവിക്കായി പ്രസിഡന്റ് മഹ്മൂദ്അബ്ബാസ്ഐക്യരാഷ്ട്രസഭയെ സമീപിച്ചതില്‍ പ്രകോപിതരായ ഇസ്രയേല്‍ നികുതിപ്പണം തടഞ്ഞു വെക്കുകയായിരുന്നു. ഫലസ്തീന്‍ ബജറ്റിന്റെ മുക്കാല്‍ പങ്കും നിറവേറുന്നത്ഈ നികുതിപ്പണം ഉപയോഗിച്ചാണ്. നികുതിപ്പണം മുടങ്ങിയതോടെ നേരത്തെ തന്നെ പ്രതിസന്ധിയിലുള്ള ഫലസ്തീന്റെ സാമ്ബത്തിക സ്ഥിതി കൂടുതല്‍ മോശമായി. സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള വേതനമുള്‍പ്പെടെ താളം തെറ്റി. സുരക്ഷാ സഹകരണം നിര്‍ത്തിവെക്കുന്നത്അടിയന്തരമായി പ്രാബല്യത്തില്‍ വരുത്താനാണ്വെസ്റ്റ്ബാങ്കിന്റെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് മഹ്മൂദ്അബ്ബാസിന്റെ നിലപാട്നിര്‍ണായകമാകും. സുരക്ഷാസഹകരണത്തില്‍ നിന്ന് ഫലസ്തീന്‍ പിന്മാറുന്നത്ഇസ്രയേല്‍ പൗരന്മാരുടെ സുരക്ഷക്ക്‌ ഭീഷണിയാണെന്നതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇക്കാര്യം ഗൗരവത്തോടെയാണ്കാണുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: